Tuesday, February 1, 2011

മതിലുകള്‍

സമൂഹവും
സമുദായവും
സംബ്രദായങ്ങളും
സഹകരിച്ച് സ്ര്ഷ്ടിക്കുന്ന മതിലുകള്‍
എടുത്ത് ചാടാന്‍ കഴിയാത്ത  വിതം  ഉയരത്തിലാവുംബോള്‍ 

മതിലുകളില്‍ പഴുതുകള്‍  സ്ര്ഷ്ടിക്കേണ്ടി വരും -  നമുക്ക്.
പുറം ലോക ക്കാഴ്ച്ചകള്‍,
പഴുത് കാഴ്ച്ചകളില്‍ പരിമിത പ്പെടുത്തേണ്ടി  വരും -  നമുക്ക്.

പള്ളിക്കൂടം

പൊട്ടി  പാളീസായ ഒരു പാലവും
വിണ്ട് കീറിയ കുറേ വരബ്ബുകളും വക വെക്കാതെ
നാല്പത് മിനുറ്റ് നടന്നു തീരുബോള്‍ 
എന്റെ പള്ളികൂടത്ത്തിന്റെ പടിവാതില്‍ കണ്ട് തുടങ്ങും


ഒടുവില്‍ ക്ലസിനടു ത്തെത്തുബോള്‍  ...
പാതിരാക്ക്‌ മാത്രം പുറത്തിറങ്ങുന്ന 
തൂന്ന്യാസി തുരപ്പന്‍ തുരന്ന് പുറത്തിട്ട മണ്ണിന്റെ
മനം മുട്ടിക്കുന്ന മണം വന്നു തുടങ്ങും. 

അന്പതിലതികം അന്തേവാസികളെ
ഒതുക്കി നിര്ത്താനാവാതെ  വീര്‍പ്മുട്ടുന്ന ക്ലസുരൂം
അതിനിടയില്‍ ...അനജ് മിനുട്ട് അലറാന്‍ ശ്രമിച്ച്
അടങ്ങിയിരിക്കാന്‍നോരുങ്ങുന്ന തെക്കുകാരി അദ്യാപികയുടെ  .
നെടുവീര്പുകള്‍ കേട്ടു തുടങ്ങും


എല്ലാത്തിനുമൊടുവില്‍ ..
പണിയൊന്നും കിട്ടാതായപ്പോള്‍  പാരല്‍ കോലേജ്  ന്റെ  
പടികയറി വന്ന
വാദ്യാരുടെ വിടുവായിത്തം..  പ്രഹസനം ....